പോത്തൻകോട്: യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പൊലീസിന്റെ പിടിയിലായി. ആലപ്പുഴ പട്ടണക്കാട്, അണ്ടകാരനാഴി സ്രബിക്കൽ വീട്ടിൽ നെഫിൻ (29), ഇടുക്കി ഉടുമ്പൻചോല കമ്പംമേട് പുളിക്കൽ പീടികയിൽ റോഷൻ (25) എന്നിവരാണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. ആക്രമണത്തിന് പിന്നിൽ കൊല്ലം സ്വദേശി അൻവറിന്റെ ക്വട്ടേഷനാണെന്ന് പ്രതികൾ മൊഴി നൽകി. ആക്രമണത്തിൽ ഉൾപ്പെട്ട രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് പോത്തൻകോട് മീനാറ സ്വദേശി ഷഹനാസിനെ അഞ്ചംഗസംഘം വീടുകയറി ആക്രമിച്ചത്. 50,000 രൂപയാണ് ക്വട്ടേഷനുള്ള പ്രതിഫലം. സംഭവത്തിൽ ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. ക്വട്ടേഷനെടുത്ത ഒന്നാംപ്രതി സജാദ് ജയിലിൽ വച്ചാണ് മറ്റ് പ്രതികളെ പരിചയപ്പെടുന്നത്. ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ ഷഹനാസ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ വധശ്രമം,ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ക്വട്ടേഷൻ നൽകിയ അൻവറിനെ പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
NEWS
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...