മുംബൈ: സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് കോടതിയിൽ ഒത്തുതീർപ്പാക്കിയെന്ന് കാണിച്ച് ഇരുവരും നൽകിയ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി. ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖ പ്രകാരം കോടതിയിൽ സമർപ്പിച്ച ഒത്തുതീർപ്പ് കരാറിലാണ് തങ്ങളുടെ കുട്ടി വളരുന്നതെന്നും ഭാവി കണക്കിലെടുത്താണ് കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചതെന്നും പറയുന്നു.
ഇത് കണക്കിലെടുത്താണ് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് റദ്ദാക്കണമെന്ന് ഇരുവരും കോടതിയോട് ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ നിതിൻ ജാംദാർ, എൻ.ആർ.ഭോർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
You must be logged in to post a comment Login