Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കേന്ദ്ര വിഹിതം കുറഞ്ഞു ; റേഷൻ കടകളിൽനിന്നുള്ള ആട്ടവിതരണം പൂർണമായി നിലച്ചേക്കും

തിരുവനന്തപുരം: കേന്ദ്ര വിഹിതത്തിലെ കുത്തനെയുള്ള ഇടിവ് കാരണം റേഷൻ കടകളിൽ നിന്ന് മുൻഗണനാ വിഭാഗങ്ങൾക്കുള്ള ആട്ട വിതരണം പൂർണ്ണമായും നിർത്തിവച്ചേക്കും. നീല, വെള്ള കാർഡുകൾക്കുള്ള ആട്ട വിതരണം നേരത്തെ നിർത്തിവച്ചിരുന്നു. നിലവിൽ പല റേഷൻ കടകളിലും ആട്ടയില്ല.

കേരളത്തിന് നൽകിയിരുന്ന റേഷൻ ഗോതമ്പിൽ 6459.07 മെട്രിക് ടൺ ഗോതമ്പാണ് കേന്ദ്രം ഒറ്റയടിക്ക് നിർത്തിയത്. ഗോതമ്പിന്‍റെ ഉത്പാദനവും കരുതൽ ശേഖരവും കുറഞ്ഞതാണ് ഇതിന് കാരണം. ഇതോടെ മൊത്തം റേഷൻ കാർഡുകളുടെ 57 ശതമാനം വരുന്ന നീല, വെള്ള കാർഡുടമകൾക്കാണ് ആട്ടയും ഗോതമ്പും ലഭിക്കാതായത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഗോതമ്പ് സ്വകാര്യ കമ്പനികളെ ഏൽപ്പിച്ച് പൊടിയായി വിതരണം ചെയ്യുന്നതാണ് രീതി. ഇങ്ങനെ വിതരണം ചെയ്ത ആട്ടയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതേതുടർന്ന് കടകളിൽ നിന്ന് വലിയ തോതിൽ ആട്ട പിൻവലിച്ച് കാലിത്തീറ്റയാക്കി മാറ്റി. ഇതിനിടയിൽ കേന്ദ്രം ഗോതമ്പ് ക്വാട്ട നിർത്തിയത് ഇരുട്ടടി ആയി.

പകരം റാഗി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. മുൻഗണനേതര കാർഡുകൾക്ക് രണ്ട് മുതൽ നാല് കിലോ വരെ ആട്ട വിതരണം ചെയ്തിരുന്നു. സ്വകാര്യവിപണിയിൽ ഉണ്ടായിരുന്നതിന്‍റെ മൂന്നിലൊന്ന് മാത്രമായിരുന്നു റേഷൻ ആട്ടയുടെ വില. ബിപിഎൽ വിഭാഗത്തിലെ കാർഡുകൾക്ക് ഒരു കിലോ വീതമാണ് ആട്ട നൽകുന്നത്. ഇതാണ് പല കടകളിലും ഇപ്പോൾ ലഭിക്കാത്തത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...