കൊച്ചി: കേരളത്തിൽ തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന അപ്പാരൽ പാർക്ക് ഉപേക്ഷിച്ചാണ് കിറ്റെക്‌സ് തെലങ്കാനയിലേക്ക് പോയത്. തെലങ്കാനയിൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നതോടെ കിറ്റെക്‌സ് ഓഹരിവിപണിയിൽ തുടർച്ചയായി അപ്പർ പ്രൈസ് ബാൻഡിൽ എത്തിയിരുന്നു.
എന്നാൽ ഓഹരിവിപണിയിൽ തുടർച്ചയായി നാല് ദിവസം കുതിച്ച കിറ്റെക്‌സിന് അഞ്ചാം ദിവസത്തിൽ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒരു ദിനത്തിലെ ഏറ്റവും താഴ്ന്ന വിലയിൽ എത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമുതൽ കിറ്റെക്‌സ് ഓഹരി വിൽപ്പന നിലച്ചു. വ്യാഴാഴ്ച രാവിലെ 217.80 രൂപക്ക് വ്യാപാരം തുടങ്ങി 223.90 രൂപ വരെ ഉയർന്ന ശേഷമാണ് 10 ശതമാനം വിലയിടിഞ്ഞ് 183.65 രൂപയിൽ
ക്ലോസ് ചെയ്തത്.
വ്യാഴാഴ്ച വിപണിയിൽ കൈമാറ്റം ചെയ്യപ്പെട്ടത് കിറ്റെക്‌സിന്റെ 168.51 കോടി രൂപ മൂല്യം വരുന്ന 85.91 ലക്ഷം ഓഹരികളാണ്. ഇതിൽ 29.07 ലക്ഷം ഓഹരികൾക്ക് മാത്രമാണ് ഡെലിവറി വാങ്ങലുകൾ ഉണ്ടായത്. 56.84 ലക്ഷം ഓഹരികൾ വിറ്റഴിക്കപ്പെട്ടു. ഇതിലൂടെ വിപണി മൂല്യത്തിൽ 156.78 കോടിയുടെ നഷ്ടമാണ് കമ്ബനിക്ക് സംഭവിച്ചത്.
You must be logged in to post a comment Login