ഇ ബുൾ ജെറ്റിന്റെ മോഡിഫിക്കേഷൻ വിവാദമായതിനെ തുടർന്ന് ഹൈവേ പെട്രോളിന്റേയും പിങ്ക് പൊലീസിന്റേയും വാഹനങ്ങൾ ചൂണ്ടിക്കാണിച്ച്, ഇവർക്ക് ചെയ്യാമെങ്കില്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ടു പറ്റില്ല എന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പേരുടെ രോക്ഷപ്രകടനം നടന്നു. അതിപ്രകാശമുള്ള ലൈറ്റുകളും ശ്രദ്ധ തിരിക്കുന്ന ഗ്രാഫിക്സുകളുമെല്ലാം വാഹനത്തിൽ ചേർക്കുന്നത് നിയമപരമായി തെറ്റാണെങ്കിലും പൊലീസും മറ്റുള്ളവർക്കും വാഹനങ്ങളിൽ ഗ്രാഫിക്സ് ചെയ്യാമെങ്കിൽ തങ്ങൾക്കും എന്തുകൊണ്ട് സാധിക്കില്ല എന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ നിയമപാലനത്തിനും അടിയന്തിര ആവശ്യങ്ങൾക്കുമുള്ള ഔദ്യോഗിക സർവീസുകളിൽ മോഡിഫിക്കേഷനുകൾ അനുവദനീയമാണ്. സേവനങ്ങൾക്കനുസരിച്ച് അവയ്ക്ക് മാറ്റവുമുണ്ടാകും. ഇത് നിയമവിധേയവുമാണ്.
ഹൈവേ പൊലീസിന്റേയും പിങ്ക് പെട്രോളിന്റേയും മോട്ടർ വാഹന വകുപ്പിന്റെയും വാഹനങ്ങൾക്കും അതാത് വകുപ്പിന്റെ വ്യത്യാസമനുസരിച്ച് ഒരേ തരത്തിലുള്ള ഡിസൈനായിരിക്കും ഉപയോഗിക്കുന്നത്. അതേകാര്യം തന്നെയാണ് ആംബുലൻസിന്റെ കാര്യങ്ങളിലും. പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്ന തരത്തിലുള്ള ഡിസൈനും കളർ കോഡുകളുമായിരിക്കും ഉപയോഗിക്കുന്നത്. നിലവിൽ ആംബുലൻസുകൾക്ക് കളർ കോഡു പ്രകാരമുള്ള നിറങ്ങൾ മാത്രമേ നൽകാൻ സാധിക്കൂ. അതുപോലെ തന്നെ ഫയർ ഫോഴ്സ്, എന്തിന് കെഎസ്ആർടിസിക്ക് വരെ പ്രത്യേക നിറം നൽകിയിരിക്കുന്നത് പെട്ടെന്ന് തരിച്ചറിയാൻ വേണ്ടിയാണ്. ഇതിന് സർക്കാറിന് നിയമപരമായ അംഗീകാരവുമുണ്ട്. ഒരു തരത്തിൽ പറഞ്ഞൽ സർക്കാർ വാഹനങ്ങളുടെ യൂണിഫോമാണ് ഈ ഡിസൈനുകളെന്ന് പറയാം.
കടപ്പാട്: മോട്ടർവാഹന വകുപ്പ്
You must be logged in to post a comment Login