എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ശരിയായരീതിയിലുള്ള പ്രതിരോധ മാർഗങ്ങളിലൂടെ എലിപ്പനി രോഗബാധ നിയന്ത്രിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഒപ്പം എല്ലാരും, പ്രതിരോധ മരുന്ന് കഴിക്കണമെന്നും ആവശ്യപ്പെട്ടു. മഴശക്തമായതോടെ മാലിന്യ നിർമാർജനം കാര്യക്ഷമമായി നടക്കാത്ത സാഹചര്യത്തിലാണ് എലിപ്പനി പടർന്നു പിടിക്കുന്നത്.
മലിന ജലവുമായി സമ്പർക്കം ഉണ്ടായാൽ മൂന്ന് മുതൽ ആറ് ആഴ്ച വരെ കൃത്യമായി ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ കൃത്യമായി നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവരുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. ഇന്നലെ വരെ സർക്കാർ ആശുപത്രികളിൽ മാത്രം 1795പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. രോഗ ലക്ഷണങ്ങളോടെ മരണം സംഭവിച്ചവരുടെ എണ്ണം 160 ആയി.
You must be logged in to post a comment Login