ബീഹാർ വ്യാജമദ്യദുരന്തത്തിൽ മരണം 38 ആയി. ഗോപാഞ്ഞിയിൽ 11 ഉം ബേട്ടിയിൽ 15 ഉം മുസാഫർപൂർ ഹാജിപൂർ എന്നിവിടങ്ങളിൽ ആറ് പേരുമാണ് മരിച്ചത്. ബിഹാറിൽ കഴിഞ്ഞ 11 ദിവത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്. ഒക്ടോബർ 24ന് സിവാൻ ജില്ലയിലും ഒക്ടോബർ 28ന് സാരായ ജില്ലയിലും എട്ട് പേർ മരിച്ചിരുന്നു.
കുറ്റക്കാരെ പിടികൂടുമെന്നും മദ്യത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തം ഉണ്ടാകുന്നത് സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
പ്രഥമിക അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ വിവരം വെളിപ്പെടുത്താൻ സാധിക്കൂ എന്നുമാണ് ഗോപാൽഗഞ്ച് ജില്ല എസ്.പി ഉപേന്ദ്ര നാഥ് വർമ്മ പറയുന്നത്. ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരും പൊലീസുകാരും തെൽഹുവാ ഗ്രാമത്തിൽ ക്യാംപ് ചെയ്ത് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. അതേസമയം വെസ്റ്റ് ചാമ്പാരനിലും വിഷമദ്യ ദുരന്തം സംഭവിച്ചുവെന്ന് റിപോർട്ടുകൾ ഉണ്ട്.
You must be logged in to post a comment Login