അക്രമത്തിനും കൊലപാതകത്തിനും ഒക്കെ ഉള്ള പ്രധാനകേന്ദ്രം ഇന്ത്യയിൽ എവിടെയാണെന്നുള്ള പട്ടം ഔദ്യോഗികമായി കേരളത്തിന് കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അക്രമവും, കൊലപാതകവും, ബലാത്സംഗവും ഒന്നുമില്ലാത്ത ഒരു ദിവസം പോലും ഇല്ലാത്ത അവസ്ഥയിലേക്കാണ് കേരളം കടന്നു പോകുന്നത്. കള്ള് കഞ്ചാവ് ഒക്കെ വലിച്ചുകയറ്റി സംഘം ചേർന്നുള്ള അക്രമത്തിന്റെ മറ്റൊരു വാർത്ത കൂടി വിസ്മയ ന്യൂസ് പുറത്തു വിടുന്നു.
12 തീയതി കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ കാണകാരിയിൽ ആറോളം പേര് അടങ്ങുന്ന സങ്കം വീട്ടിൽ കയറി അതിക്രമം 7 വയസ്സുള്ള പെൺകുഞ്ഞിനും,,കുഞ്ഞിന്റെ അമ്മയ്ക്കും വയസ്സായ അച്ഛനും കുടുംബ നാഥനും സാരമായി പരിക്കുകകൾ സംഭവിച്ചു… ഹോസ്പിറ്റലിൽ പോകാൻ പുറത്ത് ഇറങ്ങിയാൽ വെട്ടി കൊല്ലും എന്ന് ഭീഷണി മുഴക്കി അക്രമികൾ താണ്ടവം ആടുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളുടെ പ്രചരിക്കുന്നത്.
സംഭവത്തെ പറ്റി കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ അന്വേഷിക്കുമ്പോൾ ലഭിക്കുന്ന മറുപടി ഇങ്ങനെ.
നിസ്സാര കാര്യങ്ങൾക്ക് പോലും അക്രമവും കൊലപാതകവും ഒക്കെ നടക്കുമ്പോൾ ഇതിനെയൊക്കെ നിയന്ത്രിക്കേണ്ട സംവിധാനങ്ങൾ ഉറങ്ങുകയാണോ എന്നാണ് ഈ ഒരു അവസരത്തിൽ ചോദിക്കാനുള്ളത്.
You must be logged in to post a comment Login