തിരുവനന്തപുരം: അഭിഭാസകരുമായിട്ടാണ് തനിക്ക് ബന്ധമെന്നും ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ. ഫോണിൽ നിന്നും വിവരങ്ങൾ നശിപ്പികുമ്പിൾ ദിലീപ് കൂടെ ഉണ്ടായിരുന്നു എന്നും നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു എന്നും സായ് ശങ്കർ വ്യക്തമാക്കി.
ദിലീപിന്റെ ഫോണുകൾ തന്നെയാണ് തെളിവുകൾ നശിപ്പിക്കാൻ നൽകിയത് എന്നും നശിപ്പിച്ചുകളഞ്ഞതിൽ കോടതി രേഖകൾ ഉണ്ടായിരുന്നുഎന്നും നടിയെ ആക്രമിച്ച കേസിലെ രേഖകളാണ് നശിപ്പിച്ചത് വാട്‍സ്‌ആപ്പിലേക്ക് ഫോർവേഡ് ചെയ്‌ത് വന്ന കോടതി രേഖകളായിരുന്നു ഇവയൊന്നും ഒരിക്കലും വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിക്കാനായിരുന്നു തനിക് ലഭിച്ച നിർദ്ദേശമെന്നും സായ് മാധ്യമങ്ങളോട് പറഞ്ഞു.
2019, 2020 കാലത്തെ ചിത്രങ്ങളാണ് ഫോണിൽ അധികവും അന്വേഷണ ഉദ്യോഗസ്‌ഥരുടെ ഫോൺവിളി വിവരങ്ങളും അഭിഭാഷകരുടെ പെൻഡ്രൈവിൽ ഉണ്ടായിരുന്നു. കേസിന്റെ വിവരങ്ങളാണെന്ന് മനസിലായപ്പോൾ താനും കേസിൽ ഉൾപ്പെടുമോ എന്ന് അഭിഭാഷകരോട് ചോദിച്ചപ്പോൾ സംരക്ഷിച്ചുകൊള്ളാമെന്ന് ഉറപ്പ് നൽകുകയും അന്വേഷണം വന്നപ്പോൾ മാറി നിൽക്കാൻ സഹായിച്ചതും അഭിഭാഷകരാണെന്നും സായ് ശങ്കർ വ്യക്തമാക്കി.
You must be logged in to post a comment Login