തിരുവനന്തപുരം: മുതിര്‍ന്ന എ ഡി ജി പിമാരായ ഡി ജി പിമാരാക്കണമെന്ന സംസ്ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളി. എസ് ആനന്ദകൃഷ്‌ണന്‍, കെ പദ്‌മകുമാര്‍ എന്നിവരെ രണ്ട് എക്‌സ് കേഡര്‍ തസ്‌തിക സൃഷ്‌ടിച്ച് ഇരുവരെയും ഡി ജിപിമാരാക്കണം എന്നായിരുന്നു ചീഫ് സെക്രട്ടറി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തിനായി നാല് ഡി ജി പി തസ്‌തിക മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ആവശ്യം നിരാകരിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 31ന് വിരമിക്കേനേടിയിരുന്ന സംസ്ഥാന പോലീസ് മേധാവിയായ അനില്‍ കാന്തിന്റെ കാലാവധി രണ്ടുവര്‍ഷത്തേക്കു നീട്ടിയതോടെയാണ് സ്ഥാനക്കയറ്റത്തിൽ പ്രതിസന്ധി ഉണ്ടാകുന്നത്. അനില്‍ കാന്ത് വിരമിക്കുന്ന ഒഴിവിലാണ് എസ് ആനന്ദകൃഷ്‌ണന് സ്‌ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നത്. ഇതിനു പരിഹരമായി രണ്ട് എക്‌സ് കേഡര്‍ തസ്‌തിക സൃഷ്‌ടിക്കണമെന്നാണ് സംസ്‌ഥാനം ആവശ്യപ്പെട്ടത്.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ വിജിലന്‍സ് ഡയറക്‌ടറായ എസ് സുദേഷ് കുമാര്‍ സെപ്റ്റംബറില്‍ വിരമിക്കുന്ന ഒഴിവില്‍ മാത്രമേ ഇനി ആനന്ദകൃഷ്‌ണന് ഡി ജി പിയായി സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു.
You must be logged in to post a comment Login