ഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു. രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കായി ഡൽഹി നഗരത്തിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70 ശതമാനമായി ഉയര്‍ന്നു.
അതേസമയം, ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. 137ഓളം പുതിയ കോവിഡ് കേസുകളാണ് ഡെല്‍ഹിയില്‍ പുതുതായി സ്‌ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഗാസിയാബാദിലെ സ്വകാര്യ സ്‌കൂളില്‍ ഏകദേശം 10 വിദ്യാർഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ഭഗഭേതമായ എക്‌സ്ഇ വിദ്യാർത്ഥികളിൽ സ്ഥിരീകരിച്ചത് എന്നത് പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളു. ക്ലാസുകൾ ഓൺലൈൻ ആയി നടത്താനോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും.
നിലവിൽ 600ഓളം ആക്‌ടീവ് കേസുകളാണ് ഡല്‍ഹിയില്‍ നിലവിലുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാനിന്നും അധികൃതർ അറിയിച്ചു. അതേസമയം, കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അറിയിച്ചു.
You must be logged in to post a comment Login