തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ നടപടികൾക്ക് തിരുവനന്തപുരത്ത് വീണ്ടും തുടക്കം. ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കരിച്ചാറിൽ നടപടികൾ പുനരാരംഭിച്ചത്. അതേസമയം സംഭവസ്ഥലത്ത് നേരിയ തോതിൽ സംഘർഷങ്ങൾ ഉണ്ടായി. പോലീസും സമരക്കാരും തമ്മിൽ ഉണ്ടായ ഉന്തും തള്ളിനുമിടയിൽ കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.
സർവേ നടപടികൾ നിർത്തിവെച്ച പ്രദേശമായിരുന്നു കരിച്ചാറ. ചെറിയ ഇടവേളക്ക് ശേഷമാണ് ഇവിടെ വീണ്ടും കല്ലിടാൻ റവന്യൂ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. പദ്ധതി പ്രദേശത്ത് കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ തടയാനെത്തി.
തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തിനിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീണു. ഇയാളെ റോഡിൽ നിന്ന് ഇതുവരെ മാറ്റിയില്ലെന്നാണ് വിവരം. പ്രവർത്തകർ ഇപ്പോൾ ചുറ്റും നിന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയാണ്.
You must be logged in to post a comment Login