തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ നിലപാട് കൂടുതൽ കടുപ്പിച്ച് ലത്തീൻ അതിരൂപത.അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ
ഇതുമായി ബന്ധപ്പെട്ട് സർക്കുലർ വായിച്ചു. നിരവധി തവണ ചർച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.ബഹുജന സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളേയും പങ്കാളികളാക്കണം.
ഒരു മാസത്തിലേക്ക് കടക്കുകയാണ് വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം. നിലവിലെ സാഹചര്യത്തിലാണ് സമരം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനം ലത്തീൻ അതിരൂപത എടുത്തിരിക്കുന്നത്. സമരം കടുപ്പിച്ച് മുമ്പോട്ട് കൊണ്ടു പോകാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം.ഇന്ന് കുർബാനയ്ക്കിടയിൽ ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിക്കുകയും ചെയ്തു.
നേരത്തെ സംസ്ഥാന വ്യാപകമായി സമരം നടത്താനുള്ള തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായി മൂലമ്പള്ളിയിൽ നിന്ന് ബുധനാഴ്ച വാഹനജാഥ നടക്കുന്നുണ്ട്. ഞായറാഴ്ച ജാഥ തിരുവനന്തപുരത്തെത്തും. ഇതിൽ എല്ലാ ഇടവകകളിൽ നിന്നുമുള്ള ആളുകളും പങ്കെടുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
You must be logged in to post a comment Login