നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചതായി പരാതി. വിതുര ശിവൻകോവിൽ ജങ്ഷനിൽ മൻസഹൗസിൽ മൻസാദ്- ഫാത്തിമ ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഡോക്ടറുടെ നിർദേശപ്രകാരം ഫാത്തിമയെ രാവിലെ 11.30-ഓടെ പ്രസവമുറിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് പരാതി.എന്നാൽ, ആശുപത്രിക്കു സമീപം മുറിയെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർ അവിടെയായിരുന്നുവെന്നും രാത്രി 8.30-നാണ് പ്രസവമുറിയിലെത്തിയതെന്നുമാണ് ആരോപണം.ഡോക്ടറെത്തിയപ്പോഴേക്കും ഫാത്തിമ സ്വാഭാവിക പ്രസവത്തിലൂടെ കുഞ്ഞിനു ജന്മം നൽകിയിരുന്നു. ഇതേ ഡോക്ടർ സ്വകാര്യം പ്രാക്ടീസ് നടത്തുന്നയിടത്താണ് ഫാത്തിമ ഗർഭിണിയായതു മുതൽ എത്തിയിരുന്നതെന്ന് ഭർത്താവ് മൻസാദ് പറഞ്ഞു. എന്നാൽ, പ്രസവമുറിയിൽ കൃത്യമായ പരിചരണം ലഭിക്കാത്തതാണ് കുഞ്ഞ് മരിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
You must be logged in to post a comment Login