കൊച്ചി: 248 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മലപ്പുറത്താണ് കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായത്. ജില്ല തിരിച്ചുള്ള നടപടി റിപ്പോർട്ടും സർക്കാർ സമർപ്പിച്ചിട്ടുണ്ട്. ജപ്തി നടപടികൾക്കെതിരെ മലപ്പുറത്ത് തർക്കങ്ങളുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ട് നൽകിയത്.
126 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്. അതേസമയം, മലപ്പുറത്ത് ആളുമാറി സ്വത്ത് കണ്ടുകെട്ടിയ സംഭവത്തിന്‍റെ സത്യാവസ്ഥ പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വിശദീകരിച്ചു.