മോൾനുപിറാവിർ എന്ന ആന്റി-വൈറൽ ഗുളികയ്ക്ക് ദി മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട്‌സ് റഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകി. ബ്രിട്ടൻ ആണ് ആദ്യമായി കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് വ്യാഴാഴ്ച അംഗീകാരം നൽകിയത്. .ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജെബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കൊവിഡ് ചികിത്സയിൽ വലിയ മുന്നേറ്റമായി മാറാൻ ഇതിന് സാദിക്കും എന്നാണ് കരുതുന്നത്. കോവിഡ് ലക്ഷണങ്ങൾ വന്ന് 5 ദിവസത്തിനുള്ളിൽ മരുന്ന് സ്വാഹരിച്ചിരിക്കണം.
ഗുളികയെത്തുന്നതോടെ ആശുപത്രിക്ക് തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നത് വൻമാറ്റമുണ്ടാക്കും. യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനും സമർപ്പിച്ചിട്ടുണ്ട്. ഇത് മെഡിക്കൽ ഫെയിൽഡിന് തന്നെ ഒരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
You must be logged in to post a comment Login