ചിറയിൻകീഴിൽ ആനത്തലവട്ടം സ്വദേശി മിഥുൻ കൃഷ്ണനനെ ദുരഭിമാനത്തിന്റെ പേരിൽ ക്രൂരമായി മർദിച്ച കേസിലെ പ്രതി ഡാനിഷ് ജോർജ് കുറ്റം സമ്മതിച്ചു. ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്ന് ഇന്നലെയാണ് ഡാനിഷ് പിടിയിലായത്. പെട്ടെന്നുള്ള പ്രകോപനമാണ് മർദിക്കാൻ കാരണമെന്ന് ഡാനിഷ് മൊഴി നൽകി.
പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു. മതംമാറാൻ വിസമ്മതിച്ച നവവരനെ വധുവിന്റെ സഹോദരനും ബന്ധുക്കളും ചേർന്നാണ് മർദിച്ചത്. വധുവിന്റെ മതമായ ക്രൈസ്ത വിഭാഗത്തിലേക്ക് മാറണമെന്ന ആവശ്യം നിരസിച്ചതാണ് കാരണം. തലക്കടക്കം പരുക്കേറ്റ് നാല് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വീട്ടുകാരുടെ സമ്മതമില്ലാതെ ബോണക്കാട്ടെ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. ഇതിന് പിന്നാലെ വിവാഹം നടത്തി നൽകാമെന്ന് പറഞ്ഞ് ദീപ്തിയുടെ വീട്ടുകാർ ഇരുവരെയും ചിറയിൻകീഴിലേക്ക് വിളിച്ചുവരുത്തി. എന്നാൽ മതംമാറാൻ ദീപ്തിയും മിഥുനും എതിർത്തതോടെ പള്ളിയിലെ ചർച്ച അവസാനിച്ചു. പിന്നീട് അമ്മയെ കാണാൻ വീട്ടിലേക്ക് വിളിച്ചിട്ട് വഴിയിലിട്ട് ദീപ്തിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന ക്രൂരമായി മർദിക്കുകയായിരുന്നു.
You must be logged in to post a comment Login