സ്വർണക്കടത് കേസിൽ ജാമ്യം ലഭിച്ച 3 ദിവസം കഴിഞ്ഞിട്ടും ഇന്നാണ് പ്രതി സ്വപ്നസുരേഷിന്‌ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിയുന്നത്. ആറു കേസുകളിലും സ്വപ്നയുടെ ജാമ്യ ഉപാധികൾ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചു. ജാമ്യ രേഖകൾ ഇന്ന് അട്ടക്കുളങ്ങര ജയിലെത്തിച്ച ശേഷം സ്വപ്നക്ക് പുറത്തിറങ്ങാനാകും.
ജാമ്യ ഉപാധികൾ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടാണ് ജയിൽ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂർത്തിയാക്കിയതായി ജയിൽ അധികൃതരെ അഭിഭാഷകനും ബന്ധുക്കളും അറിയിച്ചിട്ടുണ്ട്.
പുറത്തിറങ്ങുന്ന സ്വപ്നസുരേഷിന്റെ ആദ്യപ്രതികരണം എന്താണെന്ന് ഉറ്റുനോക്കുകയാണ് മാധ്യമങ്ങളും ജനങ്ങളും. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവരാണ് പ്രധാന പ്രതികൾ. എൻഐഎ, ഇഡി, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികളാണ് കേസ്പ്രധാനമായി അന്വേഷിച്ചത്. ഏകദേശം ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്.
You must be logged in to post a comment Login