ആലപ്പുഴ കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും രണ്ടു പ്രതികൾക്ക് രണ്ടു വർഷം വീതം തടവ് ശിക്ഷയും വിധിച്ചു. ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിലെ രണ്ടാം പ്രതി സാജൻ, മൂന്നാംപ്രതി നന്ദു, ജനീഷ് എന്നിവർക്കാണ് ജീവപര്യന്തവും ഒരുലക്ഷം രൂപ വീതം പിഴയും കേസിലെ ഒൻപത്, പത്ത് പ്രതികളായ സന്തോഷ്, കുഞ്ഞുമോൻ എന്നിവർക്ക് രണ്ട് വർഷം തടവും അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. ഒന്നാംപ്രതി പുന്നമട അഭിലാഷ് കഴിഞ്ഞ ഏപ്രിലിൽ കൊല്ലപ്പെട്ടിരുന്നു.
2014 മാർച്ച് 28ന് കൈനകരി തോട്ടുവാത്തല സ്വദേശി ജയേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. രാത്രിമുൻ വൈരാഗ്യത്തിൻറെ പേരിൽ ജയേഷിനെ വീട്ടിൽ കയറി ആക്രമിച്ച ശേഷം ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വിധിപ്രസ്താവനയ്ക്കുശേഷം പ്രതികൾ പ്രോസിക്യൂഷനെ ഭീഷണിപ്പെടുത്തി. കോടതി വളപ്പിലെത്തിയ ഗൂണ്ടകളെ പൊലീസ് വിരട്ടിഓടിക്കുകയും ചെയ്തു.
You must be logged in to post a comment Login