മുല്ലപ്പെരിയാർ ബേബി ഡാം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മരം മുറിക്കുന്നതിനുള്ള അനുമതി മരവിപ്പിച്ചതിൽ തമിഴ് നാട് സർക്കാർ ഇടപെടുന്നില്ലെന്ന് മന്ത്രി ദുരൈമുരുകൻ. കേരളത്തിന്‍റെ തീരുമാനം തമിഴ്നാട് മാനിക്കുന്നതായും മന്ത്രി ജലവിഭവ മന്ത്രി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
മുല്ലപ്പെരിയാർ വിഷയത്തിൽ ധർണ്ണ നടത്തുവാൻ ഒരുങ്ങുകയാണ് അണ്ണാ ഡിഎംകെ. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാവും. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കും. ആരുടെ മുന്നിലും മുട്ട് മടക്കേണ്ട സാഹചര്യമില്ല. ഒറ്റക്കെട്ടായി ജനങ്ങളെ സംരക്ഷിക്കും. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം, ഇതാണ് സര്‍ക്കാരിന്‍റെ നയമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് സെക്രട്ടറിമാരോട് വിശദീകരണം തേടാനൊരുങ്ങുകയാണ് സർക്കാർ. വനം – ജലവിഭവ സെക്രട്ടറിമാരിൽ നിന്നാണ് സംസ്ഥാനസർക്കാർ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ വിശദീകരണം.
You must be logged in to post a comment Login