രാജസ്ഥാൻ ജോദ്പൂറിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കത്തിനശിച്ചു. 12 യാത്രികൾ പൊള്ളലേറ്റ് മരിച്ചു. രാവിലെ പതിനൊന്നോടെയാണ് ബാർമർ-ജോധ്പുർ ഹൈവേയിൽ അപകടം നടന്നത്.
25 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബലോത്രയിൽ നിന്ന് രാവിലെ 9.55നാണ് ബസ് പുറപ്പെട്ടത്. എതിർദിശയിലെത്തിയ ടാങ്കർ ട്രെയിലർ തെറ്റായ വശത്തിൽ എത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിച്ചു. സംഭവത്തിൽ 12 പേർ മരിച്ചു. 10 പേരെ രക്ഷപ്പെടുത്തി.
ബാക്കിയുള്ളവരെക്കുറിച്ച് വിവരമില്ല. രക്ഷപ്പെട്ടവർക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസും ജില്ലാ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പച്പദ്ര എംഎൽഎ മദൻ പ്രജാപത്, സംസ്ഥാന പരിസ്ഥിതി മന്ത്രി സുഖ്‌റാം ബിഷ്‌ണോയി എന്നിവരും സംഭവ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ മരണപ്പെട്ടവർക്ക് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
You must be logged in to post a comment Login