മുഷിഞ്ഞസഞ്ചിയിൽ സൂക്ഷിച്ച അരി വിശപ്പടക്കാനുള്ള ചോറാക്കിമാറ്റാൻ അന്ന് അവന് സാധിച്ചിരുന്നില്ല. കാട്ടരുവിയിലൂടെ ഒഴുകിയ വെള്ളംപോലും കാടിന്റെമകന്റെ ജീവിതത്തിലെ അവസാനനിമിഷം ദാഹമടക്കാൻ ആരും നൽകിയതുമില്ല. 2018 ഫെബ്രുവരി 22-നായിരുന്നു കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച് കൊണ്ട് ആദിവാസി യുവാവിന്റെ മരണം നടന്നത്.
മോഷണക്കുറ്റമാരോപിക്കപ്പെട്ട അട്ടപ്പാടി ചിണ്ടക്കിയിലെ മധു (30) മർദനമേറ്റ് മരിച്ചിട്ട് 4 വർഷം തികയാറായിട്ടും വിചാരണ എങ്ങും എത്തിയിട്ടില്ല. വധക്കേസ് വിചാരണ വീണ്ടും മാറ്റിവച്ചു. ജനുവരി 25 ലേക്കാണ് കേസ് മാറ്റി വെച്ചത്. പ്രതികൾക്ക് ഡിജിറ്റൽ തെളിവുകൾ നൽകാൻ കൂടുതൽ സമയം അനുവദിച്ചു കൊണ്ടാണ് കേസ് ജനുവരി 25-ലേക്ക് മാറ്റിയത്. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സെപ്തംബറിലണ് കേസിന്റെ വിചാരണ തുടങ്ങാൻ ആദ്യം തീരുമാനിച്ചത്. അന്നത് നവംബർ 25 ലേക്ക് മാറ്റി. ഇന്നലെ കേസ് വീണ്ടും പരിഗണനയ്ക്ക് വന്നപ്പോൾ പ്രതികളുടെ ആവശ്യം പരിഗണിച്ച് വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടിയത്. കേസിൽ അറസ്റ്റിലായ 16 പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു.
You must be logged in to post a comment Login