യുവാക്കളെ പറ്റിച്ച് പണംതട്ടുന്ന പ്രതികൾ പിടിയിലായി. അസ്ലീലച്ചുവയുള്ള സന്ദേശങ്ങളും,നവയുഗമാധ്യമങ്ങളിൽ നിന്നും ശേഖരിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളും യുവാക്കൾക്ക് അയച്ച് കൊടുത്ത് സൗഹൃദം സ്ഥാപിച്ചശേഷം ഭീക്ഷണി പെടുത്തി പണത്തട്ടുന്ന സംഘമാണ് പോലീസ് പിടിയിലായത്. രാജസ്ഥാൻ ദുർഗാർപൂർ സ്വദേശികളെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് പരാതി ലഭിച്ചതിനെ തുടർന്ന് അറസ്റ്റുചെയ്യുകയായിരുന്നു.
വല്ലഭ പട്ടീദാർ, അശോക് പട്ടീദാർ, നിലേഷ് പട്ടീദാർ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. രാജ്യവ്യാപകമായി ആൺകുട്ടികളെ ഭീക്ഷണിപ്പെടുത്തി മണിവാലറ്റുകളിലൂടെ പണം തട്ടുകയും സൈബർവിഭാഗത്തിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പറ്റിക്കുകയും ചെയ്യുകയായിരുന്നു പ്രതികൾ. ഓൺലൈൻ വിദ്യാഭ്യാസത്തിനായി സ്വതന്ത്രമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്ത് പോപ്പ്-അപ്പ് രീതിയിൽ ചിത്രങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുന്ന അശ്ലീലച്ചുവയുള്ള സന്ദേശങ്ങളിൽ കൂടുതൽ വിവരങ്ങൾ തേടുന്നവരാണ് സംഘത്തിന്റെ ഇരകളായത്.
പണം നഷ്ടമായ തിരുവനന്തപുരം സ്വദേശിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥനത്തിലാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ബലറാംകുമാർ ഉപാധ്യായ ഐ പി എസിന്റെ നേതൃത്വത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെതിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
You must be logged in to post a comment Login