പേട്ടയില്‍ 19കാരൻ അനീഷ് ജോർജിനെ കുത്തിക്കൊന്നത് മകളോടുള്ള പ്രണയത്തെ തുടര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൂത്തമകളും അനീഷും തമ്മിലുള്ള പ്രണയത്തോടുള്ള എതിര്‍പ്പും അതിലുള്ള പകയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കള്ളനെന്ന് തെറ്റിദ്ധരിച്ച് കുത്തിയതാണെന്നായിരുന്നു പ്രതി സൈമണ്‍ ലാലന്‍ പോലീസിന് നൽകിയ ആദ്യ മൊഴിയിൽ പറഞ്ഞിരുന്നത്. എന്നാൽ തുടക്കത്തിൽ തന്നെ പോലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിരുന്നില്ല.
പ്രതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ തന്നെയാണ് കുത്തി എന്നാണ് പുറത്ത് വന്ന റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
You must be logged in to post a comment Login