രക്തരൂക്ഷിതമായി ഇസ്രയേൽ- ഹമാസ് യുദ്ധം. ഇരു രാജ്യങ്ങളിലുമായി മരണം 1200 കടന്നതായി റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ മരണം 413 ആയി. ഗാസ അതിര്‍ത്തിയില്‍ ഒരു ലക്ഷം സൈനികരെ വിന്യസിക്കാനാണ് ഇസ്രയേലിന്റെ നീക്കം. വ്യോമാക്രമണത്തിന് പുറമേ, കരയുദ്ധത്തിന് കൂടി ഇസ്രയേല്‍ തയ്യാറെടുക്കുന്നതായാണ് പുറത്തുവരുന്ന വിവരം.
ഇസ്രയേല്‍-ഹമാസ് യുദ്ധം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം സംയുക്ത പ്രസ്താവന ഇറക്കുന്നതില്‍ പരാജയപ്പെട്ടു. ഹമാസ് ആക്രമണത്തെ യുഎന്‍ കൗണ്‍സില്‍ രൂക്ഷമായി അപലപിക്കണമെന്ന് അമേരിക്ക യോഗത്തില്‍ ആവശ്യപ്പെട്ടു. ഹമാസ് ഭീകരസംഘടനയായ ഐഎസ്‌ഐഎസിനും അല്‍ഖ്വയ്ദയ്‌ക്കും തുല്യമാണെന്ന് യുഎന്നിലെ ഇസ്രയേല്‍ സ്ഥിരം പ്രതിനിധി ഗിലാര്‍ഡ് എര്‍ദന്‍ പറഞ്ഞു.
ഇത്തരം ക്രൂരതകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഹമാസ് എന്ന ഭീകര സംഘടനയെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള സമയമാണിത്. ഇത് ഇസ്രായേലിനെതിരെ മാത്രമുള്ള യുദ്ധമല്ല. ഇത് സ്വതന്ത്ര ലോകത്തിനെതിരായ യുദ്ധമാണ്. ലോകം മുഴുവന്‍ ഇസ്രയേലിന് പിന്തുണ നല്‍കണമെന്ന് എര്‍ദന്‍ ആവശ്യപ്പെട്ടു.