മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കേരളത്തോട് വിശദീകരണം തേടി. ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത വിവരം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് കേന്ദ്രം.
സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ കേന്ദ്രം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്ത വിവരം 48 മണിക്കൂറിനുള്ളിൽ കേന്ദ്രത്തെ അറിയിക്കണമായിരുന്നെന്നും വിവരം അറിഞ്ഞത് മാധ്യങ്ങളിലൂടെയാണെന്നും കേന്ദ്രം പറഞ്ഞു.
മരംമുറി വിവാദത്തിൽ ഏറെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതിന് ബെന്നിച്ചനെ സസ്‌പെൻഡ് ചെയ്തത്. പ്രാഥമികനീക്കങ്ങൾ പോലും കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
You must be logged in to post a comment Login