രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള 13 പേരുടെ മൃതദേഹം നാളെ ദില്ലിയിൽ എത്തിക്കും. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്.
മുംബൈയിലെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി രാഷ്ട്രപതി മടങ്ങി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ജനറൽ ബിപിൻ റാവത്തിൻറെ വീട്ടിലെത്തി. കര വ്യോമസേനകൾ സംഭവത്തിൽ ഉന്നത തല അന്വേഷണം തുടങ്ങി.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥൻറെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ കരവ്യോമ സേനകൾ പ്രതിരോധമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തൽ.
You must be logged in to post a comment Login