തന്റെ ഹീറോ ആയിരുന്നു അച്ഛനെന്ന് ബ്രിഗേഡിയർ ലിഡ്ഡറിന്റെ മകൾ ആഷ്ണ ലിഡ്ഡർ. രാജ്യത്തിന്റെ തീരാ നഷ്ടമാണ് അച്ഛന്റെ വിയോഗമെന്നും മകൾ ആഷ്ണ പറയുന്നു. ആഷ്ണയുടെ വാക്കുകൾ : ‘എനിക്ക് പതിനേഴ് വയസാകുന്നു.
പതിനേഴ് വർഷം മാത്രമാണ് അച്ഛനൊടൊപ്പം ജീവിക്കാൻ സാധിച്ചത്. ഇനി അച്ഛന്റെ കൂടെ ഉണ്ടായിരുന്ന ഓർമ്മകൾ മാത്രമാണ് കൂട്ട്. അദ്ദേഹത്തിന് അധികം ദുരിതമനുഭവിക്കേണ്ടി വന്നില്ല എന്നതിൽ സമാധാനം ഉണ്ട്. എന്റെ ഉറ്റ സുഹൃത്തായിരുന്നു അച്ഛൻ.
ഹീറോ ആയിരുന്നു. എന്റെ ഏറ്റവും വലിയ മോട്ടിവേറ്ററായിരുന്നു അച്ഛൻ. എന്റെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ സാധിച്ച് തരുമായിരുന്നു. അച്ഛൻ അത്രയധികം എന്നെ സന്തോഷിപ്പിച്ചിരുന്നു’.
You must be logged in to post a comment Login