ലിസ്ബൺ: നീണ്ടകാലം പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്ര തന്റെ തിരിച്ചുവരവിൽ തന്നെ സ്വർണം നേടി വിസ്മയിപ്പിച്ചു. പരിക്കൽ നിന്ന് മുക്തനായ ശേഷമുള്ള തന്റെ ആദ്യ അന്താരാഷ്ട്ര മീറ്റിൽ പങ്കെടുത്ത നീരജിന് പക്ഷേ 83.18 മീറ്റർ ദൂരം മാത്രമേ ജാവലിൻ പായിക്കാൻ സാധിച്ചിരുന്നുള്ളു.
88.07 മീറ്റർ വരെ ഇതിനു മുമ്പ് എറിഞ്ഞിട്ടുള്ള നീരജ് 87.86 ദൂരം എറിഞ്ഞാണ് ഒളിമ്ബിക്സിന് ഇപ്പോൾ യോഗ്യത കൈവരിച്ചിരിക്കുന്നത്. ഇപ്പോൾ ഒളിമ്ബിക്സ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനു വേണ്ടി യൂറോപ്പിൽ പരിശീലനത്തിലാണ് നീരജ്. ഒളിമ്ബിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ്. കഴിഞ്ഞ വർഷം ജനുവരിയിൽ ദക്ഷിണ ആഫ്രിക്കയിൽ നടന്ന മീറ്റിൽ വച്ചാണ് ഒളിമ്ബിക്സ് യോഗ്യത സ്വന്തമാക്കിയത്.
You must be logged in to post a comment Login