Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ജി.എസ്.ടി കുടിശ്ശിക; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മറുപടിയുമായി കെ.എൻ. ബാലഗോപാൽ

അ‌ഗർത്തല(ത്രിപുര): കഴിഞ്ഞ 5 വർഷമായി കേരളം ജി എസ് ടി കുടിശ്ശികയുടെ കണക്ക് നൽകിയിട്ടില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പരാമർശത്തിന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അവസാന ഗഡുവായി 750 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിക്കാനുള്ളത്. നഷ്ടപരിഹാര തുക അഞ്ച് വർഷം കൂടി നീട്ടണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യമെന്നും ബാലഗോപാൽ പറഞ്ഞു.

ഇന്ധന വില വർദ്ധിപ്പിക്കാനുള്ള കേരള സർക്കാർ തീരുമാനം പ്രേമചന്ദ്രൻ എം.പിയാണ് ലോക്സഭയിൽ ഉന്നയിച്ചത്. ജി.എസ്.ടി നഷ്ടപരിഹാരമടക്കം കേന്ദ്രത്തിൽ നിന്ന് അർഹമായ വിഹിതം ലഭിക്കാത്തതിനാലാണ് ഇന്ധനവില വർദ്ധിപ്പിക്കാൻ നിർബന്ധിതരായതെന്നാണ് സർക്കാർ പറയുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. അക്കൗണ്ടന്‍റ് ജനറൽ അംഗീകരിച്ച കണക്കുകൾ ജിഎസ്ടി നടപ്പാക്കിയ 2017-18 മുതൽ കേരളം നൽകിയിട്ടില്ലെന്നും, അതിനാലാണ് പണം നൽകാൻ കഴിയാത്തതെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി.

അതേസമയം കുടിശ്ശിക കിട്ടാനില്ലെന്ന വിഷയമല്ല സർക്കാർ ഉന്നയിക്കുന്നതെന്ന് ബാലഗോപാൽ പറഞ്ഞു. അവസാന ഗഡുവായ 750 കോടി രൂപ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. കൊവിഡും ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതയും മൂലം സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. കേരളത്തിന് അർഹമായ കേന്ദ്ര വിഹിതവും ലഭിക്കുന്നില്ല. കണക്കുകൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. അതാണ് സംസ്ഥാനം ചോദിക്കുന്നത്. കേരളത്തിന്‍റെ താൽപ്പര്യത്തിന് വിരുദ്ധമായ മറുപടി കേന്ദ്രമന്ത്രി നൽകിയപ്പോൾ എം.പി അത് തിരുത്തേണ്ടതായിരുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....