സുപ്രിംകോടതി സ്വീകരിച്ചത് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുപ്രിംകോടതി രൂക്ഷമായ വിമർശനം നടത്തി. നിയമസഭയിൽ വച്ച് ഒരു അംഗം മറ്റൊരു അംഗത്തെ കുത്തിക്കൊന്നാൽ കേസെടുക്കില്ലേ എന്ന് നേരത്തെ പ്രതിപക്ഷം ചോദിച്ചിരുന്നു. നിയമസഭയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും ഏത് പൗരനും ചെയ്യുന്ന തെറ്റ് വിചാരണയ്ക്ക് വിധേയമാകണമെന്നും സുപ്രിംകോടതി തങ്ങൾ പറഞ്ഞത് തന്നെ ആവർത്തിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അക്രമ സംഭവങ്ങൾക്ക് യാതൊരു പദവിയും ഒഴിവുകഴിവല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാനമായ വിധി പ്രഖ്യാപനത്തോട് കൂടി ഒരു മന്ത്രിയും ഒരു എംഎൽഎയും ഉൾപ്പെടെ വിചാരണയ്ക്ക് വിധേയരാകേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം. നിയമസഭ തല്ലിത്തകർക്കാൻ നേതൃത്വം കൊടുത്ത ഒരാൾ മന്ത്രിയായി തുടരുന്നത് ധാർമികമായും നിയമപരമായും എതിരാണെന്നും വി ഡി സതീശൻ. അദ്ദേഹം രാജി വച്ചില്ലെങ്കിൽ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം.
You must be logged in to post a comment Login