തമിഴ്നാട്ടിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 500 കലൈഞ്ചർ കാന്റീൻ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ആർ സക്രപാണി അറിയിച്ചു. ദേശീയ സുരക്ഷാ നിയമത്തിന് കീഴിലുള്ള 650 അമ്മ കാന്റീന് കേന്ദ്ര സഹായം വേണമെന്നും തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു.
ഒരു മാസം ഒരു കാന്റീൻ നടത്തിപ്പിന് 3.5ലക്ഷം രൂപ ആവശ്യമാണ്. ദരിദ്രരും അവശരർക്കുമായി കഴിഞ്ഞ സർക്കാർ ആരംഭിച്ച അമ്മ കാന്റീൻ പദ്ധതി തുടർന്നും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്രസഹായം അത്യന്താഅപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.
പ്രളയത്തിലും മറ്റു അത്യാപത്തുകളിലും അമ്മ കാന്റീൻ വഴി ഭക്ഷണം സൗജന്യമായാണ് നൽകിയിരുന്നത്. സർക്കാർ ആശുപത്രികളിലും മറ്റു തദ്ദേശസ്ഥാപനങ്ങളിലും അമ്മ കാന്റീൻ പ്രവർത്തിക്കുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷക്ക് വേണ്ടി ഇവ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി കേന്ദ്രത്തെ അറിയിച്ചു.
You must be logged in to post a comment Login