വിവാഹപ്രായ ഏകീകരണ ബിൽ നാടകീയമായി ഒളിച്ചുകടത്തിയാണ് കൊണ്ടുവന്നതെന്ന് മുസ്ലിം ലീഗ്. രാവിലെ ബിൽ ലിസ്റ്റ് ചെയ്തിരുന്നില്ല. സർക്കാർ നടപടി പാർലമെന്റിനോടുള്ള അവഹേളനമാണ്. മാത്രമല്ല വ്യക്തിനിയമനത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ബില്ലെന്നും മുസ്ലിം ലീഗ് ആരോപിച്ചു.
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന ബിൽ സഭയിൽ അവതരിപ്പിച്ചത്. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കും.
വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരും. സഭയിൽ ബിൽ കീറി എറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബില്ലിന് പിന്നിൽ ഗൂഡലക്ഷ്യങ്ങൾ ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു
You must be logged in to post a comment Login