ഇന്ധന വില വർധനവിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ജാർഖണ്ഡ്. ഇരുചക്ര വാഹനങ്ങളുള്ള റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 250 രൂപ വരെ ഇന്ധന സബ്‌സിഡി ലഭിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു.
ലിറ്ററിന് 25 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും. സംസ്ഥാനത്തെ 62 ലക്ഷം പേർക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ക്രമീകരണം 2022 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും.
10 ലിറ്റർ ഇന്ധനം വരെ ഓരോ കുടുംബത്തിനും അടിക്കാം. നേരത്തെ ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാൾ സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 8 രൂപ കുറഞ്ഞിരുന്നു.
You must be logged in to post a comment Login