ഉത്തർപ്രദേശിലെ അയോധ്യയിൽ ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷത്തിന്റെ ഉന്നത നേതാക്കളെ ക്ഷണിച്ചതായി റിപ്പോർട്ട്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ഉദ്ഘാടനത്തിനായി മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, ജെഡി(എസ്) മേധാവി ദേവഗൗഡ എന്നിവർക്ക് ക്ഷണം അയച്ചിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു.
എന്നാൽ കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. കൂടാതെ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പുതുതായി പണികഴിപ്പിച്ച രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിലേക്കും നിരവധി പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണങ്ങൾ അയച്ചേക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.